Islamic Vault

Quran

77

Al-Mursalaat

سورة المرسلات

The Emissaries50 Verse Mekkanisch

Translated by Cheriyamundam Abdul Hameed and Kunhi Mohammed Parappoor

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

1

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ وَالْمُرْسَلَاتِ عُرْفًا

തുടരെത്തുടരെ അയക്കപ്പെടുന്നവയും,

2

فَالْعَاصِفَاتِ عَصْفًا

ശക്തിയായി ആഞ്ഞടിക്കുന്നവയും,

3

وَالنَّاشِرَاتِ نَشْرًا

പരക്കെ വ്യാപിപ്പിക്കുന്നവയും,

4

فَالْفَارِقَاتِ فَرْقًا

വേര്‍തിരിച്ചു വിവേചനം ചെയ്യുന്നവയും,

5

فَالْمُلْقِيَاتِ ذِكْرًا

ദിവ്യസന്ദേശം ഇട്ടുകൊടുക്കുന്നവയുമായിട്ടുള്ളവയെ തന്നെയാകുന്നു സത്യം;

6

عُذْرًا أَوْ نُذْرًا

ഒരു ഒഴികഴിവായികൊണ്ടോ താക്കീതായിക്കൊണ്ടോ

7

إِنَّمَا تُوعَدُونَ لَوَاقِعٌ

തീര്‍ച്ചയായും നിങ്ങളോട് താക്കീത് ചെയ്യപ്പെടുന്ന കാര്യം സംഭവിക്കുന്നതു തന്നെയാകുന്നു.

8

فَإِذَا النُّجُومُ طُمِسَتْ

നക്ഷത്രങ്ങളുടെ പ്രകാശം മായ്ക്കപ്പെടുകയും,

9

وَإِذَا السَّمَاءُ فُرِجَتْ

ആകാശം പിളര്‍ത്തപ്പെടുകയും,

10

وَإِذَا الْجِبَالُ نُسِفَتْ

പര്‍വ്വതങ്ങള്‍ പൊടിക്കപ്പെടുകയും,

11

وَإِذَا الرُّسُلُ أُقِّتَتْ

ദൂതന്‍മാര്‍ക്ക് സമയം നിര്‍ണയിച്ചു കൊടുക്കപ്പെടുകയും ചെയ്താല്‍!

12

لِأَيِّ يَوْمٍ أُجِّلَتْ

ഏതൊരു ദിവസത്തേക്കാണ് അവര്‍ക്ക് അവധി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്‌?

13

لِيَوْمِ الْفَصْلِ

തീരുമാനത്തിന്‍റെ ദിവസത്തേക്ക്‌!

14

وَمَا أَدْرَاكَ مَا يَوْمُ الْفَصْلِ

ആ തീരുമാനത്തിന്‍റെ ദിവസം എന്താണെന്ന് നിനക്കറിയുമോ?

15

وَيْلٌ يَوْمَئِذٍ لِلْمُكَذِّبِينَ

അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.

16

أَلَمْ نُهْلِكِ الْأَوَّلِينَ

പൂര്‍വ്വികന്‍മാരെ നാം നശിപ്പിച്ചു കളഞ്ഞില്ലേ?

17

ثُمَّ نُتْبِعُهُمُ الْآخِرِينَ

പിന്നീട് പിന്‍ഗാമികളെയും അവരുടെ പിന്നാലെ നാം അയക്കുന്നതാണ്‌.

18

كَذَٰلِكَ نَفْعَلُ بِالْمُجْرِمِينَ

അപ്രകാരമാണ് നാം കുറ്റവാളികളെക്കൊണ്ട് പ്രവര്‍ത്തിക്കുക.

19

وَيْلٌ يَوْمَئِذٍ لِلْمُكَذِّبِينَ

അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കായിരിക്കും നാശം.

20

أَلَمْ نَخْلُقْكُمْ مِنْ مَاءٍ مَهِينٍ

നിസ്സാരപ്പെട്ട ഒരു ദ്രാവകത്തില്‍ നിന്ന് നിങ്ങളെ നാം സൃഷ്ടിച്ചില്ലേ?

21

فَجَعَلْنَاهُ فِي قَرَارٍ مَكِينٍ

എന്നിട്ട് നാം അതിനെ ഭദ്രമായ ഒരു സങ്കേതത്തില്‍ വെച്ചു.

22

إِلَىٰ قَدَرٍ مَعْلُومٍ

നിശ്ചിതമായ ഒരു അവധി വരെ.

23

فَقَدَرْنَا فَنِعْمَ الْقَادِرُونَ

അങ്ങനെ നാം (എല്ലാം) നിര്‍ണയിച്ചു. അപ്പോള്‍ നാം എത്ര നല്ല നിര്‍ണയക്കാരന്‍!

24

وَيْلٌ يَوْمَئِذٍ لِلْمُكَذِّبِينَ

അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.

25

أَلَمْ نَجْعَلِ الْأَرْضَ كِفَاتًا

ഭൂമിയെ നാം ഉള്‍കൊള്ളുന്നതാക്കിയില്ലേ?

26

أَحْيَاءً وَأَمْوَاتًا

മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും.

27

وَجَعَلْنَا فِيهَا رَوَاسِيَ شَامِخَاتٍ وَأَسْقَيْنَاكُمْ مَاءً فُرَاتًا

അതില്‍ ഉന്നതങ്ങളായി ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളെ നാം വെക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ക്കു നാം സ്വച്ഛജലം കുടിക്കാന്‍ തരികയും ചെയ്തിരിക്കുന്നു.

28

وَيْلٌ يَوْمَئِذٍ لِلْمُكَذِّبِينَ

അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.

29

انْطَلِقُوا إِلَىٰ مَا كُنْتُمْ بِهِ تُكَذِّبُونَ

(ഹേ, സത്യനിഷേധികളേ,) എന്തൊന്നിനെയായിരുന്നോ നിങ്ങള്‍ നിഷേധിച്ചു തള്ളിയിരുന്നത് അതിലേക്ക് നിങ്ങള്‍ പോയി ക്കൊള്ളുക.

30

انْطَلِقُوا إِلَىٰ ظِلٍّ ذِي ثَلَاثِ شُعَبٍ

മൂന്ന് ശാഖകളുള്ള ഒരു തരം തണലിലേക്ക് നിങ്ങള്‍ പോയിക്കൊള്ളുക.

31

لَا ظَلِيلٍ وَلَا يُغْنِي مِنَ اللَّهَبِ

അത് തണല്‍ നല്‍കുന്നതല്ല. തീജ്വാലയില്‍ നിന്ന് സംരക്ഷണം നല്‍കുന്നതുമല്ല.

32

إِنَّهَا تَرْمِي بِشَرَرٍ كَالْقَصْرِ

തീര്‍ച്ചയായും അത് (നരകം) വലിയ കെട്ടിടം പോലെ ഉയരമുള്ള തീപ്പൊരി തെറിപ്പിച്ചു കൊണ്ടിരിക്കും.

33

كَأَنَّهُ جِمَالَتٌ صُفْرٌ

അത് (തീപ്പൊരി) മഞ്ഞനിറമുള്ള ഒട്ടക കൂട്ടങ്ങളെപ്പോലെയായിരിക്കും.

34

وَيْلٌ يَوْمَئِذٍ لِلْمُكَذِّبِينَ

അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.

35

هَٰذَا يَوْمُ لَا يَنْطِقُونَ

അവര്‍ മിണ്ടാത്തതായ ദിവസമാകുന്നു ഇത്‌.

36

وَلَا يُؤْذَنُ لَهُمْ فَيَعْتَذِرُونَ

അവര്‍ക്ക് ഒഴികഴിവു ബോധിപ്പിക്കാന്‍ അനുവാദം നല്‍കപ്പെടുകയുമില്ല.

37

وَيْلٌ يَوْمَئِذٍ لِلْمُكَذِّبِينَ

അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.

38

هَٰذَا يَوْمُ الْفَصْلِ ۖ جَمَعْنَاكُمْ وَالْأَوَّلِينَ

(അന്നവരോട് പറയപ്പെടും:) തീരുമാനത്തിന്‍റെ ദിവസമാണിത്‌. നിങ്ങളെയും പൂര്‍വ്വികന്‍മാരെയും നാം ഇതാ ഒരുമിച്ചുകൂട്ടിയിരിക്കുന്നു.

39

فَإِنْ كَانَ لَكُمْ كَيْدٌ فَكِيدُونِ

ഇനി നിങ്ങള്‍ക്ക് വല്ല തന്ത്രവും പ്രയോഗിക്കാനുണ്ടെങ്കില്‍ ആ തന്ത്രം പ്രയോഗിച്ചു കൊള്ളുക.

40

وَيْلٌ يَوْمَئِذٍ لِلْمُكَذِّبِينَ

അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.

41

إِنَّ الْمُتَّقِينَ فِي ظِلَالٍ وَعُيُونٍ

തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ (സ്വര്‍ഗത്തില്‍) തണലുകളിലും അരുവികള്‍ക്കിടയിലുമാകുന്നു.

42

وَفَوَاكِهَ مِمَّا يَشْتَهُونَ

അവര്‍ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പഴവര്‍ഗങ്ങള്‍ക്കിടയിലും.

43

كُلُوا وَاشْرَبُوا هَنِيئًا بِمَا كُنْتُمْ تَعْمَلُونَ

(അവരോട് പറയപ്പെടും:) നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലമായി ആഹ്ലാദത്തോടെ നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക.

44

إِنَّا كَذَٰلِكَ نَجْزِي الْمُحْسِنِينَ

തീര്‍ച്ചയായും നാം അപ്രകാരമാകുന്നു സദ്‌വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്‌.

45

وَيْلٌ يَوْمَئِذٍ لِلْمُكَذِّبِينَ

അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.

46

كُلُوا وَتَمَتَّعُوا قَلِيلًا إِنَّكُمْ مُجْرِمُونَ

(അവരോട് പറയപ്പെടും:) നിങ്ങള്‍ അല്‍പം തിന്നുകയും സുഖമനുഭവിക്കുകയും ചെയ്തു കൊള്ളുക. തീര്‍ച്ചയായും നിങ്ങള്‍ കുറ്റവാളികളാകുന്നു.

47

وَيْلٌ يَوْمَئِذٍ لِلْمُكَذِّبِينَ

അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.

48

وَإِذَا قِيلَ لَهُمُ ارْكَعُوا لَا يَرْكَعُونَ

അവരോട് കുമ്പിടൂ എന്ന് പറയപ്പെട്ടാല്‍ അവര്‍ കുമ്പിടുകയില്ല.

49

وَيْلٌ يَوْمَئِذٍ لِلْمُكَذِّبِينَ

അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.

50

فَبِأَيِّ حَدِيثٍ بَعْدَهُ يُؤْمِنُونَ

ഇനി ഇതിന് (ഖുര്‍ആന്ന്‌) ശേഷം ഏതൊരു വര്‍ത്തമാനത്തിലാണ് അവര്‍ വിശ്വസിക്കുന്നത്‌?

Islamic Vault

Quran Explorer

Eine umfassende Online-Ressource zum Lesen und Studieren des Heiligen Korans mit mehreren Übersetzungen, Transliterationen und Audiorezitationen von renommierten Rezitatoren.

Dies ist das Buch, an dem kein Zweifel ist, eine Rechtleitung für die Gottesfürchtigen.

Koran 2:2

Funktionen

  • Audiorezitationen
  • Mehrere Übersetzungen
  • Transliterationen
  • 114 Suren
  • 6.236 Verse

© 2026 Islamic Vault. Alle Rechte vorbehalten.

Mit Ehrfurcht und Sorgfalt für das Buch Allahs erstellt

Entwickelt von Medita Development

Haftungsausschluss: Obwohl wir uns um Genauigkeit bemühen, überprüfen Sie bitte wichtige religiöse Informationen bei authentischen islamischen Gelehrten und Quellen. Diese Plattform dient Bildungszwecken.